അശാദേവി/എഎന്‍ഐ, ട്വിറ്റര്‍ 
India

''അവരുടെ അവകാശങ്ങള്‍, അവരുടെ അവകാശങ്ങള്‍... എവിടെ ഞങ്ങളുടെ അവകാശങ്ങള്‍? '' കോടതിയില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

''ചെല്ലുന്നിടത്തെല്ലാം എല്ലാവരും കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മകളെ ക്രൂര പീഡനത്തിനിരയാക്കി പൈശാചികമായി കൊലപ്പെടുത്തിയ കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നതു നീണ്ടുപോവുന്നതില്‍ മനംനൊന്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി. ''ചെല്ലുന്നിടത്തെല്ലാം എല്ലാവരും കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെ?'' - ആശാദേവി പാട്യാലാ ഹൗസ് കോടതിയില്‍ ചോദിച്ചു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മരണ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടാണ് ആശാദേവി കോടതിയെ സമീപിച്ചത്. പ്രതികളില്‍ ഒരാളുടെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനാലാണ് കേസ് ഇന്നേക്കു മാറ്റിയത്. പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ പരിഗണനയ്‌ക്കെടുത്തെങ്കിലും കേസ് ജനുവരി ഏഴിലേക്കു മാറ്റുകയായിരുന്നു. ഇതോടെയാണ് നിര്‍ഭയയുടെ മാതാവ് കോടതിയില്‍ പൊട്ടിക്കരഞ്ഞത്.

ദയാഹര്‍ജിയില്‍ തീരുമാനമാവും മുമ്പ് മരണ വാറണ്ട് പുറപ്പെടുവിക്കാനാവുമോയെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ചോദിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ്, അമിക്കസ് ക്യൂരി വൃന്ദാ ഗ്രോവര്‍ സ്വീകരിച്ചത്. അതുവരെ കേസ് മാറ്റിവയ്ക്കണമെന്ന് വൃന്ദാ ഗ്രോവര്‍ ആവശ്യപ്പെട്ടു. 

പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിനാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കു പുതിയ നോട്ടീസ് നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇതിന് ജയില്‍ അധികാരികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തിരുത്തല്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ട് എന്നത് മരണവാറണ്ട് പുറപ്പെടുവിക്കാന്‍ തടസമല്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

'സഞ്ജു ലോകകപ്പ് വാങ്ങുന്നത് കാണാന്‍ കഴിഞ്ഞത്, കുടുംബ വിളക്ക് കാണാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണമായതുകൊണ്ട്; പ്രചാരണം നടത്തുന്നതിന് തടസം എന്ത്?'

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT