India

ആംബുലന്‍സില്‍ അച്ഛന്റെ മൃതദേഹം; തീര്‍ത്ഥാടകര്‍ക്കായി വഴിയില്‍ തടഞ്ഞത് മണിക്കൂറുകള്‍; പരാതി

പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പരാതി.  വ്യാഴാഴ്ച ശ്രീനഗര്‍ ജമ്മു ദേശീയപാതയിലായിരുന്നു ആംബുലന്‍സ് തടഞ്ഞത്. 

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പിതാവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞതായി പരാതി ഉന്നയിച്ചത്. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്നും പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നിതിനിടെയാണ് ശ്രീനഗറില്‍ വെച്ച് മൃതദേഹവുമായി പോകുന്ന അംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞത്. വാഹനം ഗതാഗതകുരുക്കില്‍പ്പെട്ടു എന്നത് വസ്തുതയാണൈന്നും മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വാഹനത്തിന് പോകന്‍ ആവശ്യമായി നടപടികള്‍ സ്വീകരിച്ചെന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു

സമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി വിവരം പങ്കുവെച്ചത്. അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15 വരെ ദിവസേന അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT