India

ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കി എന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തിയത്. 

കേസില്‍ പ്രതി ചേര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. വിവാദക കരാറിലൂടെ രവികൃഷ്ണയുടെ സിഖിത്സാ ഹെല്‍ത്ത്‌കേയര്‍ കമ്പനി രണ്ടര കോടിയോളം രൂപ നേട്ടമുണ്ടാക്കിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തു മൂന്ന് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

രവികൃഷ്ണയെക്കൂടാതെ കമ്പനി സിഇഒ സ്വേതാ മംഗല്‍, ജീവനക്കാരായ അമിത് ആന്റണി അലക്‌സ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിനഡ്#റ് സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, കാര്‍ത്തി ചിദംബരം എന്നിവരെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. രാജസ്ഥാന്‍ പൊലീസാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാരിന്റെ ആവശ്യപ്രകാരം സിബിഐ കേസ് എറ്റെടുക്കുകയായിരുന്നു. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കമ്പനി വ്യാജ ബില്ലികള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയെന്നും അതിലൂടെ 2.56 കോടി അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. മുന്‍ ജെയ്പൂര്‍ മേയര്‍ പങ്കജ് ജോഷിയാണ് പരാതിക്കാരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT