missile_sh 
India

ആകാശത്തിന് മീതെ ഇനി ആധുനിക മിസൈല്‍ രക്ഷാ കവചം; വാഷിംങ്ടണിനും മോസ്‌കോയ്ക്കുമൊപ്പം ഡല്‍ഹിയും

പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ആളില്ലാ വിമാനങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ക്രൂയിസ് മിസൈലുകളെ നിര്‍വീര്യമാക്കുന്നതിനും സാധിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ആകാശത്ത് ഇനി മിസൈലാക്രമണങ്ങളെ ഭയക്കേണ്ട. ദൂരെ നിന്ന് തൊടുക്കുന്ന മിസൈലുകളെ അതിവേഗം തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള പ്രതിരോധ  സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു.

അമേരിക്കയില്‍ നിന്നുമാണ് 'നംസസ്' എന്ന് പേരുള്ള ഈ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്. 100 കോടി ഡോളറാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കും അമേരിക്കന്‍ തലസ്ഥാനമായ വാഷിംങ്ടണിനും പുറമേ നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഒമാന്‍ എന്നിവടിങ്ങളിലാണ് നിലവില്‍ ഈ ആധുനിക സുരക്ഷാ സംവിധാനം ഉള്ളത്. 

പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ആളില്ലാ വിമാനങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ക്രൂയിസ് മിസൈലുകളെ നിര്‍വീര്യമാക്കുന്നതിനും സാധിക്കും. 

റഷ്യയില്‍ നിന്നുമുള്ള പ്രതിരോധ സംവിധാനമാണ് മിസൈലുകളെ ചെറുക്കാന്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 1980 യുഎസ് പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗനാണ് 'മിസൈല്‍ പ്രതിരോധം' എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT