India

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു 

950 കോടിയായിരുന്നു പാലത്തിന്റെ നിര്‍മ്മാണച്ചലവ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോള-സദില പാവം അസമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. ഇതോടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. അസമിലെ സദിയയില്‍നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. 

950 കോടിയായിരുന്നു പാലത്തിന്റെ നിര്‍മ്മാണച്ചലവ്. അസമിലെ കോണ്‍ഗ്രസ് ഭരണകാലത്താണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015ല്‍ കേന്ദ്രം അനുവദിച്ച 15,000 കോടി രൂപയുടെ പാക്കേജില്‍ പാലത്തെ ഉള്‍പ്പെടുത്തിയിരുന്നു.ഈ പാലം യാത്ഥാര്‍ത്ഥ്യമായതോടെ അസം,അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും.അസമിലെ ഈ ഭാഗത്തുനിന്ന് അരുണാചലിലേക്ക് പോകാന്‍ നിലവിലുണ്ടായിരുന്ന ഏകമാര്‍ഗം ബോട്ടായിരുന്നു. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാന്‍ ശേഷിയുളളതാണ് പാലം. പാലത്തിലേക്ക് ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് നൂറുകിലോമീറ്റര്‍ ദൂരംമാത്രമാണുള്ളത്. പാലത്തിന്റെ 182 തൂണുകളിലും ഭൂകമ്പപ്രതിരോധ സംവിധാനമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT