India

ഇന്ത്യയിൽ അസമത്വം നിലനിൽക്കുന്നുവെന്ന് യു എൻ റിപ്പോർട്ട് ; വിദ്യാഭ്യാസ,ആരോഗ്യരക്ഷ, വരുമാന രം​ഗത്ത് കടുത്ത അന്തരം

27 വർഷത്തിനിടെ 'കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി'യെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുവെന്ന് യു എൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭാ വികസന പരിപാടിയിലെ മനുഷ്യവികസന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 27 വർഷത്തിനിടെ 'കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി'യെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നതായാണ്  യു.എൻ.ഡി.പി. റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

189 രാജ്യങ്ങളുൾപ്പെട്ട മനുഷ്യവികസന സൂചികയിൽ (എച്ച്.ഡി.ഐ.) 130-ാം സ്ഥാനത്താണ് ഇന്ത്യ. 1990 മുതൽ 2017 വരെയുള്ള 27 വർഷംകൊണ്ട്, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. ആളോഹരി ദേശീയവരുമാനത്തിൽ ഇക്കാലയളവിൽ ഏതാണ്ട് 226 ശതമാനം വർധന ഉണ്ടായി. എന്നാൽ, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോഴും പ്രകടമായ അസമത്വം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

അസമത്വത്തിന്റെ തോത് കണക്കിലെടുത്താൽ 27 വർഷത്തിനിടെ ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു. അതായത്, 26.8 ശതമാനം നിലവാരത്തകർച്ച. മറ്റു ലോകരാഷ്ട്രങ്ങളുടെ ശരാശരിയെക്കാൾ ഏറെ മോശമാണിത്.1990 മുതൽ 2017 വരെ, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. 

പ്രത്യുത്പാദന ആരോഗ്യം, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയിലെ ലിംഗാസമത്വം പ്രതിഫലിപ്പിക്കുംവിധം ലിംഗാസമത്വ സൂചികയിലെ 160 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ പാർലമെന്റിൽ 11.6 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. രാജ്യത്തെ 39 ശതമാനം സ്ത്രീകൾക്കുമാത്രമാണ് സെക്കൻഡറിതലംവരെയുള്ള വിദ്യാഭ്യാസമെങ്കിലും സാധ്യമാകുന്നത്. 27.2 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കേ തൊഴിൽ കണ്ടെത്താനാവുന്നുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT