പ്രതീകാത്മക ചിത്രം 
India

'ഈ മിണ്ടാപ്രാണി എന്തു പിഴച്ചു'; നായയുടെ സ്വകാര്യഭാഗത്ത് മരക്കഷ്ണം കുത്തിക്കയറ്റി, രക്തത്തില്‍ കുളിച്ച് അവശനിലയില്‍ 'നൂറി', പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് 

മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ നായ അവശനിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ നായ അവശനിലയില്‍. രക്തത്തില്‍ കുളിച്ച് കിടന്ന നായയുടെ സ്വകാര്യഭാഗത്ത് മരക്കഷ്ണം കുത്തിക്കയറ്റി. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈയിലാണ് നായയ്ക്ക് നേരെ കൊടും ക്രൂരത അരങ്ങേറിയത്. എട്ടുവയസ് പ്രായമുളള നൂറി എന്ന നായയാണ് പീഡനത്തിന് ഇരയായത്. മുംബൈയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്. പവായിലെ ഗാലേരിയ മാളില്‍ നൂറി അവശനിലയില്‍ കിടക്കുന്നതായുളള വീഡിയോ കണ്ട് സ്ഥലത്തെത്തിയ ദേവി ഷെത്തും അമ്മയും ചേര്‍ന്നാണ് അടിയന്തര ചികിത്സ ഏര്‍പ്പാടാക്കിയത്.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നായ. 11 ഇഞ്ച് നീളമുളള മരക്കഷ്ണം പട്ടിയുടെ സ്വകാര്യ ഭാഗത്ത് കുത്തിക്കയറ്റിയ നിലയിലായിരുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും നായ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

'രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നായ. യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല. നായ അനുഭവിച്ചത് നിങ്ങള്‍ കാണേണ്ടതാണ്. ഞങ്ങള്‍ നായയെ കാണുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാതെ നടന്നുപോകുന്നതാണ് കണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു പരിഗണനയും നല്‍കാതെ ഉപേക്ഷിച്ച മട്ടിലായിരുന്നു ജനങ്ങളുടെ പെരുമാറ്റം'- ദേവി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT