India

'എന്തൊരു ഐറ്റം' ; വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം

'എന്തൊരു ഐറ്റം' ; വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഇരുപത്തിയെട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ വനിതാ മന്ത്രിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് നടത്തിയ പരാമര്‍ശത്തെച്ചൊല്ലി മധ്യപ്രദേശില്‍ രാഷ്ട്രീയ വിവാദം. യോഗത്തിനിടെ ദലിത് നേതാവായ വനിതാ മന്ത്രിയെ 'ഐറ്റം' എന്നു വിശേഷിപ്പിച്ച് കമല്‍നാഥ് സംസാരിച്ചതിനെതിരെ ബിജെപി രംഗത്തുവന്നു. 

തന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കുകയും പിന്നീട് ബിജെപിയിലേക്കു മാറുകയും ചെയ്ത ഇമ്രാതി ദേവിയെ പരാമര്‍ശിച്ചാണ് കമല്‍നാഥ് വിവാദമായ വാക്ക് ഉപയോഗിച്ചത്. 'അവരെ എന്നേക്കാളേറെ നിങ്ങള്‍ക്കറിയാം, എന്തൊരു ഐറ്റമാണ്' എന്നായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. 

കമല്‍നാഥിന്റെ മനോനിലയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി. നേരത്തെ അവര്‍ എന്നെ ആര്‍ത്തി മൂത്തയാള്‍ എന്നു വിളിച്ചു. ഇപ്പോള്‍ കര്‍ഷകന്റെ മകളായി ജനിക്കുകയും തൊഴില്‍ ചെയ്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഇമ്രാതി ദേവിയെ ഐറ്റം എന്നു പരാമര്‍ശിക്കുന്നു. അവരുടെ ഫ്യൂഡല്‍ ചിന്തയാണ് ഇതിലൂടെയെല്ലാം വെളിയില്‍ വരുന്നത്- ചൗഹാന്‍ പറഞ്ഞു.

ദലിതരോടും സ്ത്രീകളോടുമുള്ള കമല്‍നാഥിന്റെ സമീപനമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. നേരത്തെ മീനാക്ഷി നടരാജനു നേരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സമാനമായ പരാമര്‍ശം നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍