India

എയര്‍കണ്ടീഷണര്‍ ഓണാക്കി ഉറങ്ങാന്‍ കിടന്ന മൂന്നംഗ കുടുംബം ശ്വാസം കിട്ടാതെ മരിച്ചു; കാരണമായത് എസിയില്‍ നിന്നുള്ള വാതക ചോര്‍ച്ച

എയര്‍കണ്ടീഷണറിന്റെ സിലിണ്ടറുകള്‍ ചോര്‍ന്നതാണ് മരണത്തിന്‌ കാരണമായത്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ; വീട്ടിലെ എയര്‍കണ്ടീഷണറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കോയമ്പേട്ടിലെ തിരുവള്ളൂരിലെ ശരവണ (35) ഭാര്യ കലൈരസി (30) എട്ട് വയസുകാരന്‍ കാര്‍ത്തികേയന്‍ എന്നിവരാണ് മരിച്ചത്. എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോയതായിരുന്നു കുടുംബം. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. 

സംഭവം നടന്ന അതേ ദിവസം വൈകുന്നേരും മേഖലയില്‍ കരണ്ട് പോയിരുന്നു. ഈ സമയം ഇന്‍വെര്‍ട്ടര്‍ ഓണ്‍ചെയ്ത് എസിയിട്ട് ഇവര്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ കുടുംബം ഉറങ്ങിയതിന് ശേഷം കരണ്ട് വരികയും ഇന്‍വെര്‍ട്ടര്‍ ഓണായി ഇരിക്കുകയുമായിരുന്നു. ഇതായിരിക്കാം ഗ്യാസ് ലീക്കിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. എയര്‍കണ്ടീഷണറിന്റെ സിലിണ്ടറുകള്‍ ചോര്‍ന്നതാണ് മരണത്തിന്‌ കാരണമായത്. വീട്ടിലെ വാതിലുകളും ജനങ്ങളും അടച്ചുപൂട്ടിയതിനാല്‍ കുടുംബം ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. 

രാവിലെ ഏറെ വൈകിയും കുടുംബാഗംങ്ങളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. ഈ വര്‍ഷം മെയ്യില്‍ ദില്ലിയിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ പത്തും ഒമ്പതും വയസ്സുള്ള കുട്ടികള്‍ മരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT