India

എലിയും പാറ്റയും നിറഞ്ഞിടത്ത് ഭക്ഷണം; ട്രെയിനില്‍ ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ കാറ്ററിങ് സര്‍വീസ് വഴി യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തുന്ന ഭക്ഷണങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിലാണ് ട്രെയ്‌നുകളില്‍ ലഭിക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നത്. 

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്. അടുത്തിടെ കാറ്ററിങ് പോളിസിയില്‍ റെയില്‍വേ വരുത്തിയ മാറ്റമാണ് അവസ്ഥ മോശമാക്കിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പരിശോധനയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വം നിലനിര്‍ത്താന്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും, വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും, ഭക്ഷണം വാങ്ങുമ്പോള്‍ ബില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി. 74 റെയില്‍വേ സ്‌റ്റേഷനുകളിലായി 80 ട്രെയിനുകളിലാണ് സിഎജിയും റെയില്‍വേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. ഈച്ചകളും മറ്റ് പ്രാണികളും, എലികളും, പാറ്റയും നിറഞ്ഞിടത്താണ് ഭക്ഷണങ്ങള്‍ ഒരുക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT