India

ഐഎസ്‌ഐക്ക് വേണ്ടി ഫേസ്ബുക്ക് വഴി  രഹസ്യം ചോര്‍ത്തി?  പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍

ഐഎസ്‌ഐയുമായി ഇവര്‍ നടത്തിയ രഹസ്യ ചര്‍ച്ചകള്‍ നിരീക്ഷണത്തിലാണെന്നും അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നുമാണ് സ്‌ക്വാഡിന്റെ വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈന്യത്തിന്റെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ഫേസ്ബുക്ക് വഴി പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തീവ്രവാദ വിരുദ്ധ സേന. ഐഎസ്‌ഐയുമായി ഇവര്‍ നടത്തിയ രഹസ്യ ചര്‍ച്ചകള്‍ നിരീക്ഷണത്തിലാണെന്നും അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നുമാണ് സ്‌ക്വാഡിന്റെ വെളിപ്പെടുത്തല്‍.

തിങ്കളാഴ്ചയുണ്ടായ തന്ത്രപ്രധാനമായ ഓപറേഷനില്‍ ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മെക്കാനിക്കല്‍ എഞ്ചിനീയറായ നിഷാന്ത് അഗര്‍വാളിനെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വഴിയും ഹണി ട്രാപുകള്‍ വഴിയും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യം ചോര്‍ത്താന്‍  ഐഎസ്‌ഐ  ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  സമൂഹ മാധ്യമങ്ങളില്‍ സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ബ്രഹ്മോസ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ  നിഷാന്ത് അതീവ രഹസ്യവിവരങ്ങള്‍ കൈക്കലാക്കിയിരുന്നുവെന്നും ലാപ്‌ടോപില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പല വിവരങ്ങളും കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT