India

ഓർഡർ ചെയ്തത് പനീർ ബട്ടർ ; നൽകിയത് ബട്ടർ ചിക്കൻ ; ഭക്ഷണവിതരണ ആപ്ലിക്കേഷൻ സൊമാട്ടോയ്ക്കും ഭക്ഷണശാലയ്ക്കും 55,000 രൂപ പിഴ 

അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനാണ് ഓർഡർ ചെയ്തതിന് പകരം വേറെ ഭക്ഷണം ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്


 
പൂനെ: ഓർഡർ ചെയ്ത ഭക്ഷണത്തിനു പകരം എത്തിച്ചത് മറ്റൊന്ന്. ഭക്ഷണം മാറി എത്തിച്ച  ഭക്ഷണവിതരണ ആപ്ലിക്കേഷനായ സൊമാട്ടോയ്ക്കും പൂനയിലെ ഭക്ഷണശാലയ്ക്കും അരലക്ഷം രൂപയിലേറെ പിഴ. പൂനെയിലെ ഉപഭോക്തൃ കോടതിയാണ് സൊമോട്ടോയ്ക്കും ഭക്ഷണശാലയ്ക്കും  55,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

പൂനെയിലെ അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനാണ് ഓർഡർ ചെയ്തതിന് പകരം വേറെ ഭക്ഷണം ലഭിച്ചത്. വെജിറ്റേറിയൻ ഭക്ഷണമായ പനീർ ബട്ടർ മസാലയാണ് ദേശ്മുഖ്  ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചതാകട്ടെ ബട്ടർ ചിക്കനും. കറികൾക്ക് സാമ്യം ഉള്ളതിനാൽ ചിക്കൻ ആണെന്നറിയാതെ ദേശ്മുഖ് ഇത് കഴിച്ചു. രണ്ടുവട്ടം ഇങ്ങനെ സംഭവിച്ചു. ഇതേതുടർന്നാണ് ഷണ്‍മുഖ് കോടതിയെ സമീപിച്ചത്.

തങ്ങളുടെ കമ്പനിയെ അപമാനിക്കാനാണു ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും ഭക്ഷണത്തിന്‍റെ പണം തിരികെ നൽകിയിട്ടുണ്ടെന്നും സൊമാട്ടോ കോടതിയിൽ വാദിച്ചു. ഹോട്ടലിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവർക്കും പിഴ വിധിക്കുകയായിരുന്നു. ഹോട്ടൽ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT