India

കഞ്ചാവ് വേട്ടയ്ക്ക് ഐഎസ്ആര്‍ഒയും; പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍, മാഫിയകളെ തുരത്തി ഒഡീഷ പൊലീസ്

ഒഡീഷയില്‍ കഞ്ചാവ് മാഫിയകളെ തുരത്തുന്ന തിരക്കിലാണ് പൊലീസ്

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: ഒഡീഷയില്‍ കഞ്ചാവ് മാഫിയകളെ തുരത്തുന്ന തിരക്കിലാണ് പൊലീസ്. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍ കഞ്ചാവാണ്. കഞ്ചാവ് വേട്ടയ്ക്ക് പൊലീസിനെ സഹായിക്കുന്നതാകട്ടെ ഐഎസ്ആര്‍ഒയും! കഞ്ചാവ് കൃഷി കണ്ടെത്താന്‍ പൊലീസിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഐഎസ്ആര്‍ഒ സാറ്റലൈറ്റുകളാണെന്ന് ഒഡീഷ ഡിജിപി അഭയ് പറഞ്ഞു. 

ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡാറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കഞ്ചാവ് വേട്ടയ്ക്കായി ഒഡീഷ പൊലീസ് ഉപയോഗിക്കുന്നത്. 

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1054 ക്വിന്റല്‍ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതൊരു റെക്കോര്‍ഡ് ആണെന്ന് പൊലീസ് മേധാവി പറയുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക് പ്രകാരം, ആന്ധ്രാപ്രദേശ് ആയിരുന്നു കഞ്ചാവ് വേട്ടയില്‍ മുന്നില്‍. 2017ല്‍ 780 ക്വിന്റല്‍ കഞ്ചാവാണ് ആന്ധ്രാ പൊലീസ് പിടിച്ചെടുത്തത്. ഈ റെക്കോര്‍ഡാണ് ഒഡീഷ പൊലീസ് തിരുത്തിയിരിക്കുന്നത്. 

രാജ്യത്തുള്ള എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും എന്‍സിബി ഇത്തരത്തില്‍ ഐഎസ്ആര്‍ഒയുടെ സഹായത്തോടെ വിവരങ്ങള്‍ കൈമാറുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ കറുപ്പ് കൃഷിയുടെ സാറ്റലൈറ്റ് മാപ്പിങ് നടത്തുന്നുണ്ട്. അടുത്തിടെയാണ് കഞ്ചാവ് കൃഷിയുടെ മാപ്പിങ് ആരംഭിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT