India

കനയ്യ കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; വിജയം ഉറപ്പെന്ന് സിപിഐ, ആർജെഡി- കോൺ​ഗ്രസ് വിശാല സഖ്യത്തിന്റെയും പിന്തുണ

കനയ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ബിഹാറിലെ പാർട്ടി ഘടകത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വം പിന്തുണ നൽകുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പാട്ന: കനയ്യ കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി ജനവിധി തേടും. ബിഹാറിലെ ബ​ഗുസരായിൽ നിന്നാവും കനയ്യ മത്സരിക്കുക. ആർജെഡി- കോൺ​ഗ്രസ് വിശാല സഖ്യത്തിന്റെ പിന്തുണ ജെഎൻയു സമര നായകന് ഇപ്പോഴേ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

കനയ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ബിഹാറിലെ പാർട്ടി ഘടകത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വം പിന്തുണ നൽകുകയായിരുന്നു. മോദിയെ കടന്നാക്രമിച്ച് പ്രസം​ഗം നടത്തുന്ന കനയ്യയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്ന് തന്നെയാണ് സിപിഐ കരുതുന്നത്. മാർച്ച് ആദ്യവാരം ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവും.

സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് തീപ്പൊരി നേതൃത്വം നൽകിയ കനയ്യ കുമാറിന് നേരെ 2016 ഫെബ്രുവരിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നു. അഫ്സൽ ​ഗുരു അനുസ്മരണ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. കനയ്യ കുമാറെന്ന ചെറുപ്പക്കാരൻ ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി മാറുന്നതാണ് പിന്നീട് കണ്ടത്. 

കനയ്യയുടെ സ്വദേശമായ ബ​ഗുസരായ് കമ്മ്യൂണിസത്തിന് വേരുകളുള്ള മണ്ഡലമാണ്. കോൺ​ഗ്രസിന് പുറമേ എൻസിപി, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ പാർട്ടികളുടെയും പിന്തുണ കനയ്യയ്ക്ക് ലഭിക്കും. ബിജെപിയുടെ ഭോല സിങാണ് ഇവിടെ നിന്നുള്ള നിലവിലെ എംപി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT