India

കബീര്‍ സ്മാരകത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് യോഗി ആദിത്യനാഥ്; മോദിയുടെ വഴിയേ യോഗിയും (വീഡിയോ)

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഭക്തകവി കബീര്‍ദാസിന്റെ സ്മാരകം സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചത് വിവാദമാകുന്നു.കബീര്‍ദാസിന്റെ അഞ്ഞൂറാം ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി വിലയിരുത്താന്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്.

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം വേണ്ടാ എന്ന് പറഞ്ഞു എന്നാണ് ഹുസൈന്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊപ്പി നല്‍കാനായി ഹുസൈന്‍ വരുമ്പോള്‍ യോഗി തട്ടി മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തൊപ്പി കയ്യില്‍ പിടിക്കാന്‍ പോലും യോഗി തയ്യാറായില്ല.

2011 ല്‍ അഹമ്മദാബാദില്‍ വച്ച് നടന്ന മതസൗഹാര്‍ദ്ദ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊപ്പി നിരസിച്ചിരുന്നു. യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.അത് അഫ്ഗാനിലെ പരമ്പരാഗതമായ പഞ്ഞിത്തൊപ്പിയാണെന്നും ജിന്നയെ പേടിച്ച്  നിഷേധിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു വിമര്‍ശനം.

കര്‍കൂലെന്നറിയപ്പെടുന്ന പഞ്ഞിത്തൊപ്പി മുസ്ലിംലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്ന സ്ഥിരമായി ധരിച്ചു തുടങ്ങിയതോടെ ജിന്നത്തൊപ്പിയെന്ന് അറിയപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT