India

കബീര്‍ സ്മാരകത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് യോഗി ആദിത്യനാഥ്; മോദിയുടെ വഴിയേ യോഗിയും (വീഡിയോ)

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഭക്തകവി കബീര്‍ദാസിന്റെ സ്മാരകം സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചത് വിവാദമാകുന്നു.കബീര്‍ദാസിന്റെ അഞ്ഞൂറാം ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി വിലയിരുത്താന്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്.

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം വേണ്ടാ എന്ന് പറഞ്ഞു എന്നാണ് ഹുസൈന്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊപ്പി നല്‍കാനായി ഹുസൈന്‍ വരുമ്പോള്‍ യോഗി തട്ടി മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തൊപ്പി കയ്യില്‍ പിടിക്കാന്‍ പോലും യോഗി തയ്യാറായില്ല.

2011 ല്‍ അഹമ്മദാബാദില്‍ വച്ച് നടന്ന മതസൗഹാര്‍ദ്ദ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊപ്പി നിരസിച്ചിരുന്നു. യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.അത് അഫ്ഗാനിലെ പരമ്പരാഗതമായ പഞ്ഞിത്തൊപ്പിയാണെന്നും ജിന്നയെ പേടിച്ച്  നിഷേധിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു വിമര്‍ശനം.

കര്‍കൂലെന്നറിയപ്പെടുന്ന പഞ്ഞിത്തൊപ്പി മുസ്ലിംലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്ന സ്ഥിരമായി ധരിച്ചു തുടങ്ങിയതോടെ ജിന്നത്തൊപ്പിയെന്ന് അറിയപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT