India

കരിപ്പൂർ: ആദ്യ കൺമണിയെ കാണാതെ പറന്നകന്ന് കോ പൈലറ്റ് അഖിലേഷ്; മരണവാർത്ത അറിയാതെ പൂർണഗർഭിണിയായ മേഘ

പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെ സഹപൈലറ്റ് അഖിലേഷ് ശർമ്മയുടെ വിയോ​ഗവാർത്ത  സഹപ്രവർത്തകരെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിവാഹിതനായ ഇദ്ദേഹത്തിൻറെ ഭാര്യ മേഘ പൂർണ്ണഗർഭിണിയാണ്. അഖിലേഷിൻറെ വിയോഗ വാർത്ത മേഘയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

‍വെള്ളിയാഴ്ച രാത്രി 10.30നാണ് അപകടവാർത്ത കുടുംബാം​ഗങ്ങൾ അറിയുന്നത്. അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമായിരുന്നു അപ്പോൾ ലഭിച്ച വിവരമെന്ന് അച്ഛൻ തുളസിറാം ശർമ്മ പറയുന്നു. പിറ്റേന്ന് രാവിലെ വിയോഗ വാർത്തയുമെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് മാത്രമാണ് മേഖയെ അറിയിച്ചിട്ടുള്ളത്.  ടിവിയിലും പത്രങ്ങളിലും വരുന്ന അപകടവാർത്ത മേഖയുടെ ശ്രദ്ധയിൽപ്പെടാതെ നോക്കുകയാണ് ബന്ധുക്കൾ.

രക്ഷാബന്ധൻ ദിനത്തിലാണ് അഖിലേഷുമായി അവസാനമായി വീഡിയോ കോളിൽ സംസാരിച്ചതെന്ന് മേഖയുടെ സഹോദരൻ പറയുന്നു. ഓഗസ്റ്റ് 15, 16 ന് അദ്ദേഹം വീട്ടിലേക്ക് വരേണ്ടതായിരുന്നെന്നും, പക്ഷേ ദൈവം മറ്റൊന്നാണ് കരുതിവെച്ചിരുന്നത്, അദ്ദേഹം പറഞ്ഞു.

2017 മുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലിചെയ്യുന്ന അഖിലേഷ് യുപിയിലെ മഥുര ഗോവിന്ദ് നഗർ സ്വദേശിയാണ്.  ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിൻറെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT