India

കര്‍ഷകര്‍ ആവശ്യപ്പെട്ടു; ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് നിരാഹാരസമരം അവസാനിപ്പിച്ചേക്കും

കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സമരം അവസാനിപ്പിച്ച ശേഷം കര്‍ഷകഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാനം പുനസ്ഥാപിക്കുന്നതുവരെ അനശ്ചിതകാല നിരാഹാരമിരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിഘ് ചൗഹാന്‍ ആരംഭിച്ച നിരാഹാരസമരം ഇന്ന് അവസാനിപ്പിച്ചേക്കും. ഇന്നലെ തന്നെ കാണാനെത്തിയ കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സമരം അവസാനിപ്പിച്ച ശേഷം കര്‍ഷകഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നത് വരെ തന്റെ നിരാഹാരം തുടരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നിരാഹാരം തുടങ്ങി ഒരുദിവസം പിന്നിടുന്നതിന് മുമ്പാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഇന്നലെ കര്‍ഷകരുമായി നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ മതിയായ വിലനല്‍കുമെന്നും വായ്പയുടെ പലിശ ഇളവ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

മധ്യപ്രദേശിലെ കര്‍ഷകഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ കര്‍ഷക പ്രകോപനപ്രസംഗങ്ങള്‍ സമരക്കാരെ പ്രകോപിച്ചിരുന്നു. ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിരാഹാരം തമാശയാണെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT