India

കല്യാണം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; കാറില്‍  55 കാരിയായ എംഡിയുടെ നെഞ്ചില്‍ നിറയൊഴിച്ചു; 62 കാരനായ ഡോക്ടര്‍ സ്വയം ജീവനൊടുക്കി

62കാരനായ ഡോക്ടര്‍ കൃത്യത്തിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കാറില്‍ 55 കാരിയെ വെടിവെച്ചു കൊന്ന് ഡോക്ടര്‍ ജീവനൊടുക്കി. 62കാരനായ ഡോക്ടര്‍ കൃത്യത്തിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. ഫോഗ്‌സ്‌വാഗന്റെ വെന്റോ കാറില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡല്‍ഹി രോഹിണി സെക്ടറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രോഹിണിയിലെ ആശുപത്രിയിലെ ജനറല്‍ ഫിസിഷനാണ് മരിച്ച ഡോക്ടര്‍ എന്ന് പൊലീസ് പറയുന്നു. ഈ ആശുപത്രിയുടെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഹോമിന്റെ എംഡിയാണ് മരിച്ച സ്ത്രീ. 

വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഡോക്ടറും ഈ സ്ത്രീയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മക്കള്‍ രണ്ടുപേരും ഡോക്ടര്‍ പ്രൊഫഷനില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.ഇവരെ കല്യാണം കഴിക്കണമെന്ന് 55കാരി  ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാകാം പ്രകോപനത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

രോഹിണി സെക്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കാര്‍ ഓണായാണ് കിടന്നിരുന്നത്.ഡോറുകള്‍ ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ചില്ല് തകര്‍ത്താണ് ഇരുവരെയും പുറത്തെടുത്തത്. സ്ത്രീയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഡോക്ടറെ സ്വയം തലയ്ക്ക് നിറയൊഴിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT