India

കശാപ്പ് നിരോധനം പ്രമുഖ നേതാവ് ബിജെപി വിട്ടു

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു - പ്രധാനനേതാക്കളിലൊരാളായ ബര്‍ണാഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മേഘാലയിലെ പ്രധാനനേതാക്കളിലൊരാളായ ബര്‍ണാഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് ബീഫ് നല്‍കുമെന്ന് കഴിഞ്ഞദിവസം ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

അടുത്ത വര്‍ഷമാണ് മേഘാലയത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയിലെ ബിജെപിയുടെ ക്രിസ്ത്യന്‍മുഖമാണ് മരാക്. കശാപ്പ് നിരോധനത്തിലൂടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കശാപ്പുശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനും ബീഫ് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അവസാനമാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കുടുതല്‍. ഇവിടുത്തെ ഭൂരിഭാഗം പേരും പോത്തിറച്ചി ഭക്ഷിക്കുന്നവരാണ്. മരാക് പാര്‍ട്ടി വിട്ടതോടെ ദളിത് പിന്തുണ ബിജെപിക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ബീഫ് നിരോധനമല്ല ബിജെപി അജണ്ടയെന്നും കന്നുകാലികളുടെ വില്‍പ്പനയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ബാധകമാകുമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് നളിന്‍ കൊഹ്‌ലി പറയുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി