India

കശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു; കൊലയാളി സംഘത്തില്‍ പാകിസ്ഥാന്‍കാരനും

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരി ജൂണ്‍14 നാണ് വെടിയേറ്റ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍ :  ജമ്മുകശ്മീരില്‍ വെടിയേറ്റുമരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയാളികളെ തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലെ മൂന്നുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ പാകിസ്ഥാന്‍കാരനുമാണെന്ന് പൊലീസ് അറിയിച്ചു. 

പാകിസ്ഥാന്‍ പൗരനും ലഷ്‌കര്‍ഇ തയ്ബ തീവ്രവാദിയുമായ നവീദ് ജട്ടാണ് അക്രമി സംഘത്തിലുള്ളത്. ഈവര്‍ഷം ജനുവരിയില്‍ ശ്രീമഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടയാളാണ് നവീദ് ജട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. ആക്രമണത്തിന് പിന്നാലെ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിലൂടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. 

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുഖാരി ജൂണ്‍14 നാണ് വെടിയേറ്റ് മരിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചത്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരായ മറ്റ്  രണ്ട് പേരും കൊല്ലപ്പട്ടിരുന്നു. 
ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT