India

കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

1990 ലെ കസ്റ്റഡി മരണക്കേസിലാണ് ജാം നഗര്‍ സെഷന്‍സ് കോടതിയുടെ വിധി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. 1990 ലെ കസ്റ്റഡി മരണക്കേസിലാണ് ജാം നഗര്‍ സെഷന്‍സ് കോടതിയുടെ വിധി. കേസില്‍ മറ്റൊരു പൊലീസ് ഓഫീസറായ പ്രവീണ്‍ സിംഗ് ജാലായ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. 

കേസില്‍ 11 പുതിയ സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട്് കഴിഞ്ഞയാഴ്ച സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി. കേസിലെ സത്യസന്ധമായ തീര്‍പ്പിന് ഈ സാക്ഷികളെ കൂടി കേള്‍ക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം.

സഞ്ജീവ് ഭട്ട് ജാം നഗര്‍ എഎസ്പിയായിരുന്നപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സഞ്ജീവ് അടക്കം ആറുപൊലീസുകാരെയാണ് പ്രതിചേര്‍ത്തിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT