India

'കാര്‍ഡ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും', ബാങ്ക് മാനേജര്‍ എന്ന് പറഞ്ഞ് വിളിച്ചു; വീട്ടമ്മയുടെ 85,000 രൂപ തട്ടിയെടുത്തു

മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായി അക്കൗണ്ടില്‍ നീക്കിവെച്ചിരുന്ന പണമാണ് കവര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോക്ക്ഡൗണിനിടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ബംഗളൂരുവില്‍ ബാങ്ക് മാനേജര്‍ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കബളിപ്പിച്ച് 47 കാരിയുടെ 85,000 രൂപ തട്ടിയെടുത്തു. മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായി അക്കൗണ്ടില്‍ നീക്കിവെച്ചിരുന്ന പണമാണ് കവര്‍ന്നത്.

ബാങ്കിലെ മാനേജര്‍ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പിന്റെ തുടക്കം. പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടന്‍ തന്നെ പുതുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തി. മകളുടെ വിദ്യാഭ്യാസ വായ്പ അടക്കേണ്ടതിനാല്‍ ഒടിപി നമ്പര്‍,സിവിവി ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറി. തുടര്‍ന്ന് എട്ടു ഘട്ടങ്ങളായി വീട്ടമ്മയുടെ 85000 രൂപ തട്ടിയെടുത്തു എന്നാണ് പരാതില്‍ പറയുന്നത്.

ബംഗളൂരുവിലെ കനക്പുരയില്‍ അമ്മയുടെ ഒപ്പമാണ് 47 കാരി താമസിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കോളജ് അടച്ചതിനാല്‍ വീട്ടില്‍ എത്തിയ മകളോട് വീട്ടമ്മ കാര്യങ്ങള്‍ പറഞ്ഞു. ഇതില്‍ സംശയം തോന്നിയ മകള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായ കാര്യം തിരിച്ചറിഞ്ഞത്. 47കാരി നിരക്ഷരയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT