India

കുമാരസ്വാമി തിരിച്ചെത്തി; ബംഗളരൂവില്‍ നിര്‍ണായക ചര്‍ച്ചകള്‍; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ എതിര്‍ക്കില്ല; നിലപാടില്‍ ഉറച്ച് വിമതര്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നിര്‍ണായക യോഗങ്ങള്‍ തുടരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായിരിക്കെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അമേരിക്കയില്‍നിന്ന് തിരികെയെത്തി. ഭരണപക്ഷ എം എല്‍ എമാരുടെ രാജിയോടെ കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.  മന്ത്രിപദവി നല്‍കി രാജി വച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്  ജെഡിഎസ് നേതൃത്വത്തിന്റെ നീക്കം. 

ബെംഗളുരുവില്‍ നടക്കുന്ന ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തില്‍ നിലവിലെ മന്ത്രിമാര്‍ ഒഴിഞ്ഞ് വിമതര്‍ക്ക് മന്ത്രിപദവി നല്‍കണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ജെഡിഎസ്  കോണ്‍ഗ്രസ് ഏകോപനസമിതി തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ബെംഗളുരുവില്‍ ജെഡിഎസ് എംഎല്‍എമാര്‍ യോഗം ചേരുന്നത്. രാജി നല്‍കിയ ജെഡിഎസ് എംഎല്‍എ എച്ച് വിശ്വനാഥിനോട് സംസാരിച്ചെന്നും തിരികെ വരുമെന്ന് സമ്മതിച്ചതായും ജി ടി ദേവഗൗഡ വ്യക്തമാക്കുന്നു

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജെ ഡി എസ് എം എല്‍ എമാരുടെ യോഗം ഇന്നു രാത്രി ഒരു ഹോട്ടലില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാജിവെച്ച വിമത എം എല്‍ എമാരില്‍ ചിലര്‍ തിരികെയെത്താനുള്ള സാധ്യതയുള്ളതായി കുമാരസ്വാമിയുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ചയാണ് എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ തീരുമാനം കൈക്കൊള്ളുക. ഇതിനു മുമ്പേ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ ഡി എസും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും