India

കുറച്ചുപേര്‍ ആക്രമണം നടത്തിയതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതില്ല,സാം പിട്രോഡയുടെ പരാമര്‍ശത്തില്‍ വിവാദം; കോണ്‍ഗ്രസിനെതിരെ മോദി 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമര്‍ശം വിവാദമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമര്‍ശം വിവാദമാകുന്നു. മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ എട്ടു തീവ്രവാദികളായിരുന്നു. അതിന്റെ പേരില്‍ പാകിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന സാം പിട്രോഡയുടെ ചോദ്യമാണ് വിവാദമായത്.കുറച്ചുപേര്‍ ആക്രമണം നടത്തിയതിന് ആ രാജ്യത്തെ ഓരോ പൗരനെയും കുറ്റപ്പെടുത്തേണ്ടതുണ്ടോ?. ആ രീതിയോട് എനിക്ക് യോജിക്കാനാകില്ലെന്ന് സാം പിട്രോഡ പറഞ്ഞു. സാം പിട്രോഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് സാം പിട്രോഡയുടെ പ്രസ്താവനയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

എട്ടുപേര്‍ വന്നു ചിലത് ചെയ്തു എന്ന് മുംബൈ ഭീകരാക്രമണത്തെ ഉദ്ദേശിച്ച് സാം പിട്രോഡ പറഞ്ഞു. അതിന്റെ പേരില്‍ പാകിസ്ഥാനെ ആക്രമിക്കേണ്ടതില്ല. കുറച്ചുപേര്‍ വന്ന് ആക്രമണം നടത്തിയതിന് ആ രാജ്യത്തെ എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്ന് സാം പിട്രോഡ പറഞ്ഞു. ആ രീതിയോട് തനിക്ക് യോജിപ്പില്ലെന്നും സാം പിട്രോഡ പറഞ്ഞു. 

ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെ സ്തുതിക്കുന്നവര്‍ സമ്മതിച്ചതിന് തുല്യമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.  രാജ്യത്തിന്റെ സൈന്യത്തെ ചോദ്യം ചെയ്യുന്ന നിലപാട് പ്രതിപക്ഷം പതിവായി തുടരുകയാണ്. അതേസമയം തീവ്രവാദികളെ അനുകൂലിക്കുന്ന നിലപാട് ഇവര്‍ തുടരുകയും ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നിലപാടിനെ ചോദ്യം ചെയ്യണം. രാജ്യത്തെ 130 കോടി ജനങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഓര്‍മ്മിപ്പിക്കണമെന്നും മോദി പറഞ്ഞു. 

ബാലാക്കോട്ടിലെ ഭീകരതാവളം ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്  പറയുന്നതെന്നും അതിന്റെ സത്യാവസ്ഥ എല്ലാ ഇന്ത്യക്കാര്‍ക്കും അറിയേണ്ടതുണ്ടെന്നും സാം പിട്രോഡ പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ ആക്രമിച്ചത്. 300 പേരെ യഥാര്‍ത്ഥത്തില്‍ കൊന്നുവോ എന്നും സാം പിട്രോഡ ചോദിച്ചു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.ഇന്ത്യന്‍ പൗരന്‍ എന്ന് പറയുന്നത് തന്നെ തനിക്ക് മോശമായി തോന്നുന്നുവെന്നും സാം പിട്രോഡ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റ സര്‍ക്കാരിന്റെ പ്രതിരൂപമാണ് എന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള അവകാശവാദത്തെ സാം പിട്രോഡ ചോദ്യം ചെയ്തു. ശക്തമെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്ന് സാം പിട്രോഡ പറഞ്ഞു.ഹിറ്റലറും ശക്തനായിരുന്നു. എല്ലാ ഏകാധിപതികളും ശക്തന്മാരായിരുന്നു. ചൈനീസ് നേതാവും ശക്തനാണ്. ഇന്ത്യയ്ക്ക് വേണ്ടത് അത്തരത്തിലുളള ആളുകള്‍ ആണോയെന്ന് സാം പ്രിട്രോഡ ചോദിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT