India

കുറി തൊടുന്നവരെ പേടിയെന്ന് സിദ്ധരാമയ്യ ; വിവാദം ; സെല്‍ഫി വിത്ത് തിലക് ഹാഷ് ടാഗുമായി ബിജെപി

കുറി തൊടുന്നവരെ ഭയമാണെന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കുറി തൊടുന്നവരെ ഭയമാണെന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തില്‍. ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ രംഗത്തുവന്നത്. ബദാമില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ വിവാദ പരാമര്‍ശം. 

അഗസ്ത്യ തടാകം പുനര്‍നവീകരണ ചടങ്ങിനിടെയായിരുന്നു സംഭവം. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച സിദ്ധരാമയ്യ, ആരാണ് കോണ്‍ട്രാക്ടറെന്ന് ചോദിച്ചു. കുറിതൊട്ടയാളാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിദ്ധരാമയ്യയുടെ കമന്റ്. കുറി തൊടുന്നവരെ അറിയുമോ ?. കുറി തൊടുന്നവരെ തനിക്ക് ഭയമാണെന്ന് മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സിദ്ധരാമയ്യയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സെല്‍ഫി വിത്ത് തിലക് ഹാഷ്ടാഗുമായിട്ടായിരുന്നു ബിജെപിയുടെയും സംഘപരിവാറുകാരുടെയും പ്രതിഷേധം. കുറി തൊട്ടുള്ള നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. 

സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും കുറി തൊട്ടുള്ള മുന്‍കാല ചിത്രങ്ങളും നവമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമായതോടെ, തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. 

കാവി ധരിച്ച് കുറി തൊട്ട ഒരു മുഖ്യമന്ത്രി ബിജെപിക്കുണ്ട്. നിരവദി ക്രിമിനല്‍ കേസാണ് അയാള്‍ക്കെതിരെയുള്ളത്. യാളെ ജനം ബഹുമാനിക്കുമോ അതോ ഭയക്കുമോ എന്ന് സിദ്ധരാമയ്യ വിശദീകരണ ട്വീറ്റിലൂടെ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT