India

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുന്നെന്ന് മോദി; മറുപടിയുമായി മമതാ ബാനര്‍ജി

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുന്നെന്ന് മോദി - മറുപടിയുമായി മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവരുന്ന മോദി ബംഗാള്‍ ജനതയെ ജനാധിപത്യം പഠിപ്പിക്കേണ്ടതില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ മോദി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മമതയുടെ മറുപടി

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ അവകാശം പോലും നിഷേധിക്കുന്നു. പശ്ചിമ ബംഗാളിലും, കേരളത്തിലും കര്‍ണാടകയിലും ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെടുകയാണ്. രാഷ്ട്രീയ അതിക്രമങ്ങള്‍ അവാസിനിപ്പിക്കണമെന്നും സംസ്ഥാനങ്ങളില്‍ സമാധാനം ഉറപ്പുവരുത്തണമെന്നും മോദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനാധിപത്യം നിലനില്‍ക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

മോദിക്ക് തങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ എന്തവകാശമാണുള്ളത്. ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശവും മോദി സര്‍ക്കാര്‍ കവരുകയാണ്. സമൂഹമാധ്യമങ്ങള്‍, ഫോണ്‍ വിളികള്‍ എല്ലാം ചോര്‍ത്തുകയാണ്.കംപ്യൂട്ടറുകളെല്ലാം സസൂക്ഷ്മ നിരിക്ഷിച്ച് വരികയാണ്. എന്നിട്ടാണ് ബംഗാള്‍ ജനതയെ ജനാധിപത്യം പഠിപ്പിക്കുന്നത്. ബിര്‍ഭും ജില്ലയില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT