India

കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം; കൊളീജിയത്തോടു ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി

കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരാടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ കേസുകള്‍ ബെഞ്ചുകള്‍ക്കു വീതിച്ചു നല്‍കുന്നതിനുള്ള അവകാശം ചീഫ് ജസ്റ്റിസിനു മാത്രമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ്, രണ്ടംഗ ബെഞ്ചിന്റെ വിധി.

കേസുകള്‍ വിഭജിച്ചു നല്‍കുന്നതിന് മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ വേണമെന്ന ഹര്‍ജിയിലെ ആവശ്യം, ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും തള്ളി. അറ്റോര്‍ണി ജനറല്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആശയക്കുഴപ്പവും കാലുഷ്യവും ഉണ്ടാക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ലെന്നും കൊളീജിയത്തോടോ മുതിര്‍ന്ന ജഡ്ജിമാരാടോ ഇതില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.

മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ ചീഫ് ജസ്റ്റിസ് തന്നെയാണെന്നും കേസുകള്‍ വിഭജിച്ചുനല്‍കാന്‍ അദ്ദേഹത്തിനാണ് അധികാരമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ഇക്കാര്യത്തില്‍ മൗനം  പാലിക്കുകയാണെങ്കിലും കീഴ് വഴക്കവും മുന്‍ വിധികളും ഉദ്ധരിച്ചാണ് ബെഞ്ച് ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

'സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ് ; യുഡിഎഫ് സര്‍ക്കാര്‍ അത് അനുവദിക്കില്ല'

'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

'ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച' ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

SCROLL FOR NEXT