India

കൈക്കൂലി നല്‍കിയില്ല; കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നൂറ് വയസ്സ് ആക്കി ഉദ്യോഗസ്ഥന്‍

രണ്ട് വയസുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 102 വയസ് എന്നും നാല് വയസുള്ള ശുഭിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 104 വയസ് എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രണ്ടും നാലും വയസുള്ള കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രണ്ട് വയസുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ 102 വയസ് എന്നും നാല് വയസുള്ള ശുഭിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 104 വയസ് എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ബറേലി കോടതി ഉത്തരവിട്ടു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസ് അധികൃതരാണ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരം രേഖപ്പെടുത്തി നല്‍കിയത്.

ഷാജഹാന്‍പൂരിലെ ഖുതാര്‍ വില്ലേജ് ഓഫീസിലാണ് രണ്ട് മാസം മുമ്പാണ് പവന്‍ കുമാര്‍ മരുമക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ജനന സര്‍ട്ടിഫിക്കറ്റ് ഒന്നിന് 500 രൂപ വീതം ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ 2018 ജനുവരി 6ന് പകരം 1916 ജൂണ്‍ 13 എന്നും 2016 ജൂണ്‍ 13ന് പകരം 1918 ജനുവരി 6 എന്നുമാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT