India

കോഹിനൂര്‍ രത്‌നം തിരികെ തരാന്‍ യുകെയോട് നിര്‍ദേശിക്കാനാകില്ല; അധികാര പരിധിക്കപ്പുറമെന്ന് സുപ്രീംകോടതി

മറ്റൊരു രാജ്യത്തെ സര്‍ക്കാരിനോട് ഉത്തരവിടാന്‍ അധികാരമില്ലാത്തതിനാല്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മറ്റൊരു രാജ്യത്തെ സര്‍ക്കാരിനോട് ഉത്തരവിടാന്‍ അധികാരമില്ലാത്തതിനാല്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. യുകെയില്‍ കോഹിനൂര്‍ രത്‌നം ലേലം ചെയ്യാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മറ്റൊരു രാജ്യത്തെ വസ്തുക്കളുടെ മേല്‍ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ ആവശ്യമെന്തെന്നും കോടതി ചോദിച്ചു. 

നേരത്തെ, കോഹിനൂര്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ മോഷ്ടിക്കുകയോ, ബലം പ്രയോഗിച്ച് സ്വന്തമാക്കുകയോ അല്ലായിരുന്നെന്നെന്നും, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പഞ്ചാബ് ഭരണാധികാരി സമ്മാനമായി നല്‍കുകയായിരുന്നെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നത്.

എന്‍ജിഒ ആയ ഒള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടാണ് കോഹിനൂര്‍  രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരുകള്‍ കോഹിന്നൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT