India

ഗാര്‍ഹിക പീഡനം: നവജാതശിശുവിനെയും നാലുവയസുകാരനെയുംകൊണ്ട് അമ്മ കനാലില്‍ ചാടി, കുട്ടികളെ കണ്ടെത്താനായിട്ടില്ല 

നവജാതശിശുവിനെയും നാലുവയസ്സുകാരന്‍ മകനെയും കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതി പിന്നാലെ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബേട്ടിയ (ബീഹാര്‍):  ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി രണ്ടുമക്കളുമായി കനാലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവജാതശിശുവിനെയും നാലുവയസ്സുകാരന്‍ മകനെയും കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതി പിന്നാലെ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചമ്പാരന്‍ ജില്ലയില്‍ ദുമറിയ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അന്തിമാ ദേവി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തിയെന്നും എന്നാല്‍ കുഞ്ഞുങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കുട്ടികള്‍ ഒലിച്ചുപോയിരിക്കാമെന്നും ഇവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി നിരവധി വഴക്കുകള്‍ക്ക് ശേഷം സഹികെട്ടാണ് ഇത്തരത്തിലൊരും കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT