India

ഗോസംരക്ഷകര്‍ നാഗ്പൂരില്‍ തല്ലിച്ചതച്ച് ബിജെപി നേതാവിനെ 

ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷായാണ് മര്‍ദ്ദനത്തിനിരയായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: പശുവിറച്ചി കൈവശംവെച്ചുവെന്നാരോപിച്ച നാഗ്പൂരില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷായാണ് മര്‍ദ്ദനത്തിനിരയായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
ബുധനാഴ്ചയാണ് നാഗ്പൂരില്‍ ഭാര്‍സിങ്കി മേഖലയില്‍ പശുവിറച്ചി കൈവശംവെച്ചുവെന്നാരോപിച്ച് ഇയ്യാളെ നാലംഗ സംഘം മര്‍ദ്ദിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ഇയ്യാളെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. 

തന്റെ കൈയ്യിലുള്ളത് ഗോമാംസമല്ല, ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇയ്യാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് സൂചന.

അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന 'പ്രഹാര്‍ സംഘടന്‍' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.സലിമിന്റെ കൈവശമുണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നെന്നും പരിശോധനയ്ക്ക് ശേഷമാണ് മാംസ വില്‍പന നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഗ്പുര്‍ എസ് പി ശൈലേഷ് ബാല്‍കാവ്‌ഡെ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT