India

ഛത്തീസ്ഗഡിലെ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ വന്‍ ആയുധശേഖരം കൈക്കലാക്കിയതായി റിപ്പോര്‍ട്ട്

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ ആയുധ ശേഖരങ്ങള്‍ നഷ്ടമായി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ ആയുധ ശേഖരങ്ങള്‍ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മാവോയിസ്റ്റ് മേഖലയായ ദക്ഷിണ ബസ്തറിലെ ബുര്‍കാപാലിനു സമീപമാണ് ആക്രമണമുണ്ടായത്.

13 എകെ അസാള്‍ റൈഫിള്‍സും അഞ്ച് ഇന്‍സാസ് റൈഫിള്‍സും ഉള്‍പ്പെടെ 22 സ്മാര്‍ട്ട് ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൈക്കലാക്കി. പല തരത്തിലുള്ള തോക്കുകളുടെ 3,420 തിരകള്‍, എകെ റൈഫിള്‍സിന്റെ 75 മാഗസീന്‍സ്, ഇന്‍സാസിന്റെ 31 മാഗസീന്‍സ്, ഗ്രനേഡ് ലോഞ്ചറില്‍ ഉപയോഗിക്കുന്ന 67 തിരകള്‍, 22 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, രണ്ട് ബൈനോക്കുലര്‍, അഞ്ച് വയര്‍ലസ് സെറ്റുകള്‍, ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന മെറ്റല്‍ ഡിക്റ്ററ്റര്‍ എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.

പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 99 ജവാന്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. മുന്നൂറിലേറെ വരുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ജവാന്‍മാരിലൊരാള്‍ പറഞ്ഞു. ജവാന്‍മാരുടെ പ്രത്യാക്രമണത്തില്‍ ഏതാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT