India

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റിന്റെ സായുധവിഭാഗം കമാന്‍ഡറായ ഹിദ്മയാണ് സുക്മ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. സുക്മ- ബിജാപൂര്‍ മേഖലയിലെ കഴിഞ്ഞ മാര്‍ച്ച് 11 ന് നടന്ന മാവോവാദി ആക്രമണത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ഹിദ്മ(25) സുരക്ഷാ സേനയ്‌ക്കെതിരെ ബസ്തറില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 11 ന് നടന്ന മാവോവാദി ആക്രമണത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അന്ന് പന്ത്രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

2013 ല്‍ ജീരം വാലിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ആക്രമിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ച സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 40 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിദ്മ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് തെറ്റായ വിവരമായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ; പാകിസ്ഥാന് ആശ്വാസം,നാളെ നിർണായക പോരാട്ടം

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

ആദ്യം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15 കാരനെ പീഡിപ്പിച്ചു

പ്രധാനമന്ത്രിയെ വിവാഹവിരുന്നിന് ക്ഷണിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും, അമിത് ഷായ്ക്ക് ഗണപതി സമ്മാനം

SCROLL FOR NEXT