India

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല ?; ഷിന്‍സോ ആബേ യാത്ര റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കാന്‍ ആലോചിക്കുന്നത്. ജപ്പാനിലെ ജിജി പ്രസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഇന്ത്യയില്‍ തങ്ങുന്ന ആബേ പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പൗരത്വബില്ലിനെതിരെ അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരുകയാണ്.  സംഘര്‍ഷം ശക്തമായതോടെ ഗുവാഹത്തിയില്‍ അടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. നേരത്തെ പ്രതിഷേധക്കാര്‍ ഷിന്‍സോ ആബേ-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വേദികളില്‍ ഒന്ന് തകര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT