India

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം; തമിഴ്‌നാട്ടില്‍ ലയന ചര്‍ച്ചകള്‍ വഴി മുട്ടി

സിബിഐ അന്വേഷണം തന്നെയാണ് പ്രഖ്യാപിക്കേണ്ടതെന്നും പനീര്‍ശെല്‍വം ക്യാംമ്പിലെ നേതാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിലപാടുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പനീര്‍ശെല്‍വം പളനി സ്വാമി എന്നീ പക്ഷങ്ങള്‍ തമ്മിലുള്ള ലയനം വീണ്ടും അനിശ്ചിതത്വത്തില്‍. ഭരണകക്ഷിയിലെ ഇരുവിഭാഗവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന നല്‍കി മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തില്‍ നേതാക്കളെത്തിയെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. 

ജയലളിതയുടെ മരണത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാമെന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രഖ്യാപനം മാത്രം പോര ലയനത്തിനെന്ന് പനീര്‍ശെല്‍വം വിഭാഗം നിലപാടെടുത്തതോടെയാണ് ലയന നീക്കം പാളിയത്. സിറ്റിങ് ജഡ്ജിനെ നിയമിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടത്. സിബിഐ അന്വേഷണം തന്നെയാണ് പ്രഖ്യാപിക്കേണ്ടതെന്നും പനീര്‍ശെല്‍വം ക്യാംമ്പിലെ നേതാക്കള്‍ വാദിക്കുന്നു.

ഇതുകൂടാതെ ജയലളിതയെ പരസ്യമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കണമെന്നും പനീര്‍ശെല്‍വം വിഭാഗം നിലപാടെടുക്കുന്നു. എന്നാല്‍ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ലയനം നടന്നാലും അത് നിലനില്‍ക്കില്ലെന്നായിരുന്നു ടിടിവി ദിനകരന്റെ പ്രതികരണം. 

മന്ത്രിസഭയിലും, കേന്ദ്ര മന്ത്രിസഭയിലും പ്രാതിനിധ്യത്തിന് പുറമെ പാര്‍ട്ടിയില്‍ ശശികലയ്ക്ക് സമാനമായ ഒരു പദവി എന്നിവയായിരുന്നു പനീര്‍ശെല്‍വം ക്യാമ്പിനായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലുള്ള ശശികല കുടുംബത്തെ മറികടക്കാന്‍ ഇത് മതിയാകില്ലെന്നാണ് പനീര്‍ശെല്‍വം വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT