India

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ക്രൂരമര്‍ദനം: സ്ത്രീയുള്‍പ്പെടെയുള്ളവരെ  ആക്രമിച്ച് ഗോരക്ഷകര്‍, വീഡിയോ

പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശുമാംസം കയ്യില്‍ വെച്ചെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെ മൂന്ന് മുസ്ലീംങ്ങള്‍ക്ക് ക്രൂരമര്‍ദനം. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവരാണ് ഇവരെ ആക്രമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ക്രൂരസംഭവം അരങ്ങേറിയത്. 

ഇവര്‍ ഓട്ടോറിക്ഷയില്‍ യാത്രചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണത്തിനിരയായത്. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേര്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്ന് മാറി മാറി യുവാക്കളെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം വിളിക്കൂ' എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേല്‍ക്കുമെന്ന ഭയം നിമിത്തം മുസ്ലീം യുവാക്കള്‍ 'ജയ് ശ്രീറാം' വിളിക്കുന്നതായും കാണാം. 

ഇതിന്റെ വീഡിയോ ദൃസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇത് പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദിയുടെ പുതിയ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ അവസ്ഥ ഇതാണെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT