India

ജാട്ട് പ്രക്ഷോഭം: അനിശ്ചിതകാല സമരം മാറ്റി വെച്ചു

ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്താനിരുന്ന സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്താനിരുന്ന സമരം 15 ദിവസത്തേക്ക് മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ഓള്‍ ഇന്ത്യാ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്. 

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ പത്ത് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരം. ചര്‍ച്ചയ്ക്കായി മാര്‍ച്ച് 26ന് യോഗം ചേരുമെന്ന് ജാട്ട് നേതാവ് യെശ്പാല്‍ മാലിക് അറിയിച്ചു. 

വിദ്യാഭ്യാസത്തിലും മറ്റു സര്‍ക്കാര്‍ ജോലികളിലും ജാട്ട് സമുദായത്തിന് സംവരണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. പാര്‍ലമെന്റ് ഘരാവോ ചെയ്യാനും ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തിയിലും ധര്‍ണ്ണ നടത്താനുമായിരുന്നു ഇവര്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യമുന്നയിച്ച് ജാട്ട് വിഭാഗക്കാര്‍ തുടര്‍ച്ചയായി പത്തു ദിവസമാണ് പ്രക്ഷോഭം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT