India

'ജാതി പറഞ്ഞു വരെ പ്രതിപക്ഷം ആക്ഷേപിക്കുന്നു, ഭീഷണികളെ കാര്യമാക്കുന്നില്ല'; ഇന്ത്യയെ ശക്തമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

കൊല്ലുമെന്നും ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുന്നു. എന്നാൽ അതിനെ കാര്യമായി എടുക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തനിക്കെതിരെ ഉയരുന്ന ഭീഷണികളെ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ശക്തിപ്പെടുത്താൻ മാത്രമാണ് താൻ പ്രവർത്തിക്കുന്നത്. അതിനായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുമെന്നും ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുന്നു. എന്നാൽ അതിനെ കാര്യമായി എടുക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.

പ്രതിപക്ഷം രാജ്യത്തെ അപഹസിക്കുകയാണ്. കരുത്തുറ്റ സേനാ വിഭാ​ഗങ്ങളെയും രാജ്യത്തെയും പ്രതിപക്ഷത്തിന് ആവശ്യമില്ല. സ്വാർത്ഥ താത്പര്യങ്ങളാണ് അവർക്കുള്ളത്. മോദി വിരുദ്ധത സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരാണ് കൂടുതൽ അധിക്ഷേപിക്കുന്നത് എന്നതിൽ മാത്രമാണ് അവർ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ബിജെപി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ സംശയത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. ജാതീയമായ ആക്ഷേപം വരെ തനിക്കെതിരെയുണ്ടാകുന്നുവെന്നും മോദി പറഞ്ഞു. അണ്ണാ ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യരൂപീകരണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല'; സുധാകരന്‍ വഴങ്ങി

സീറ്റില്ലെന്ന് കോൺ​ഗ്രസ്, 'കൈ' വിടാതെ സുധാകരൻ; യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചേലക്കരയിലും പുനലൂരിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്‌, വിമത നീക്കവുമായി കോൺഗ്രസ്

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് കേരളാ ഗവര്‍ണര്‍

ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

SCROLL FOR NEXT