India

'ജാതി പറഞ്ഞു വരെ പ്രതിപക്ഷം ആക്ഷേപിക്കുന്നു, ഭീഷണികളെ കാര്യമാക്കുന്നില്ല'; ഇന്ത്യയെ ശക്തമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

കൊല്ലുമെന്നും ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുന്നു. എന്നാൽ അതിനെ കാര്യമായി എടുക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തനിക്കെതിരെ ഉയരുന്ന ഭീഷണികളെ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ശക്തിപ്പെടുത്താൻ മാത്രമാണ് താൻ പ്രവർത്തിക്കുന്നത്. അതിനായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുമെന്നും ഉപദ്രവിക്കുമെന്നുമുള്ള ഭീഷണികൾ ഉയരുന്നു. എന്നാൽ അതിനെ കാര്യമായി എടുക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി.

പ്രതിപക്ഷം രാജ്യത്തെ അപഹസിക്കുകയാണ്. കരുത്തുറ്റ സേനാ വിഭാ​ഗങ്ങളെയും രാജ്യത്തെയും പ്രതിപക്ഷത്തിന് ആവശ്യമില്ല. സ്വാർത്ഥ താത്പര്യങ്ങളാണ് അവർക്കുള്ളത്. മോദി വിരുദ്ധത സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരാണ് കൂടുതൽ അധിക്ഷേപിക്കുന്നത് എന്നതിൽ മാത്രമാണ് അവർ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി ബിജെപി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ സംശയത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. ജാതീയമായ ആക്ഷേപം വരെ തനിക്കെതിരെയുണ്ടാകുന്നുവെന്നും മോദി പറഞ്ഞു. അണ്ണാ ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യരൂപീകരണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍