India

ജൂലൈയിൽ 25കോടി ആളുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും; 500 ദശലക്ഷം ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

40-50 കോടി വാക്‌സിൻ ഡോസുകൾ സർക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയിൽ ലഭ്യമാക്കുമെന്നും ഡോ. ഹർഷ് വർദ്ധൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അടുത്തവർഷം ജൂലൈയോടെ രാജ്യത്തെ 20-25കോടി ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ പദ്ധിതിയിടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. 40-50 കോടി വാക്‌സിൻ ഡോസുകൾ സർക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രതിരോധ മരുന്ന് നൽകേണ്ടതിന്റെ മുൻ​ഗണനാപട്ടിക തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാക്സിൻ വിതരണത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകുമെന്നാണ് ഹർഷ് വർദ്ധൻ അറിയിച്ചത്. "മുൻനിര ആരോഗ്യ പ്രവർത്തകർ എന്ന് പറയുമ്പോൾ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടർമാരും നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ആശാവർക്കർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടും. രോഗികളെ പരിശോധിക്കുകയും പരിചരിക്കുകയും ചെയ്യുന്ന എല്ലാ വിഭാഗക്കാരും ഇതിൽ ഉൾപ്പെടും", പ്രതിവാര സോഷ്യൽ മീഡിയ സൺഡേ സംവാദിന്റെ നാലാം പതിപ്പിലാണ് ഡോ. ഹർഷ് വർദ്ധൻ ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും വാക്‌സിന് തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്. കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നുണ്ടെന്നും 2021 ന്റെ തുടക്കത്തിൽ ഇത് തയ്യാറാകുമെന്നും ആരോഗ്യമന്ത്രി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT