India

മമത ഝാന്‍സി റാണിയല്ല, പൂതന: കേന്ദ്രമന്ത്രി

പുതുതലമുറയിലെ ഝാന്‍സി റാണി എന്ന വിശേഷിപ്പിച്ചതിലൂടെ ഝാന്‍സി റാണിയെ തന്നെ അപമാനിച്ചിരിക്കുകയാണ്. അവരെ രാക്ഷസിയായ പൂതനയായോ കിം ജോങ് ഉന്നുമായുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് ഗിരി രാജ്  സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മമതയെ പുതുതലമുറയിലെ ഝാന്‍സി റാണി എന്ന വിശേഷിപ്പിച്ചതിലൂടെ ഝാന്‍സി റാണിയെ തന്നെ അപമാനിച്ചിരിക്കുകയാണ്. അവരെ രാക്ഷസിയായ പൂതനയായോ കിം ജോങ് ഉന്നുമായുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് ഗിരി രാജ്  സിങ് പറഞ്ഞു.

ഭഗവാന്‍ കൃഷ്ണനെ വിഷപ്പാല്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചതുപോല മമതയെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യയ്ക്കായി പടപൊരുതിയ ധീരവനിതയാണ് ഝാന്‍സി റാണി. ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നവരെ എങ്ങനെ ഝാന്‍സി റാണി എന്നുവിശേഷിപ്പിക്കാനാകും. ഝാന്‍സി റാണി ഇന്ത്യയെ രക്ഷിച്ചപ്പോള്‍ മമത ഇന്ത്യയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഗിരിരാജ്‌സിങ് പറഞ്ഞു.

ഈ കാലഘട്ടത്തിലെ ഝാന്‍സി റാണിയാണ് മമത ബാനര്‍ജിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് തൃവേദി അഭിപ്രായപ്പെട്ടിരുന്നു. ധീരയായ രാജ്ഞിയെ കണക്കെയാണ് കേന്ദ്രത്തോട് മുന്നറിയിപ്പ് നല്‍കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ കൂടെ ഉള്ളിടത്തോളം കാലം അക്രമം ഉണ്ടാവുമ്പോള്‍ താണുവണങ്ങി നില്‍ക്കാന്‍ മമത ബാനര്‍ജിയെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT