പ്രതീകാത്മക ചിത്രം 
India

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുകരുതി മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് മരിച്ചു 

കുഞ്ഞിനെ ഉപേക്ഷിച്ചിടത്ത് ഗ്രാന്‍സ്‌ജെന്‍ഡറാണെന്ന് ഒരു പേപ്പറില്‍ എഴുതിവച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ജയ്പ്പൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുകരുതി മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് മരിച്ചു. ജനിതക പ്രശ്‌നങ്ങള്‍ കാരണം ഹോര്‍മോണ്‍ ഉല്‍പാദനം ശരിയായി നടക്കാതിരുന്നതിനാലാണ് കുഞ്ഞിന്റെ ലിംഗ നിര്‍ണയം സംബന്ധിച്ച് ആശയകുഴപ്പമുണ്ടായത്.

കുഞ്ഞ് ട്രാന്‍ജെന്‍ഡറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുകേട്ട് സാമൂഹിക അവഗണന നേരിടുമെന്ന് ഭയന്നാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചിടത്ത് ഗ്രാന്‍സ്‌ജെന്‍ഡറാണെന്ന് ഒരു പേപ്പറില്‍ എഴുതിവച്ചിരുന്നു. ജയ്പ്പൂരിലെ ഗാന്ധി നഗറിലുള്ള ശിശുസംരക്ഷണ കേന്ദ്രത്തിന് മുന്നിലാണ് ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. 

അണുബാധയെതുടര്‍ന്ന് ശിശുസംരക്ഷണ സമിതി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇവിടെനിന്ന് ചികിത്സ പൂര്‍ത്തിയാക്കിയശേഷം ലഭിച്ച ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ കുട്ടി ആണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ലിംഗ നിര്‍ണയിക്കുന്നതിനായി വിദഗ്ധ പരിശോധനകള്‍ നടത്തിയപ്പോഴാണ് കുട്ടി പെണ്‍കുഞ്ഞാണെന്ന് കണ്ടെത്തിയത്. ശരീരത്തിലെ സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് കുറയുകയും പൊട്ടാസിയത്തിന്റെ അളവ് ഉയരുകയും ചെയ്തത് മൂലമാണ് കുഞ്ഞ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

SCROLL FOR NEXT