India

ട്രെയിനില്‍ കയറ്റി വിടാമെന്ന് പൊലീസ്; സെെക്കിളിൽ എത്തിയ തൊഴിലാളികളെ ട്രക്കിൽ കയറ്റി ഹൈവേയില്‍ ഇറക്കിവിട്ടു 

ഒന്നരമാസത്തോളം ഭക്ഷണത്തിനു വരെ കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികളെ ട്രെയിനില്‍ കയറ്റി വിടാമെന്ന് പറഞ്ഞ് പൊലീസ് വഞ്ചിച്ചെന്ന് റിപ്പോര്‍ട്ട്.  ലോക്ക്ഡൗൺ മൂലം ഒന്നരമാസത്തോളം ഭക്ഷണത്തിനു വരെ കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്.

കോൺട്രാക്ടർ ജോലി അവസാനിപ്പിച്ചതോ‌ടെ ചണ്ഡിഗഡില്‍ നിന്ന് ബിഹാറിലെ ഫോര്‍ബ്സ്ഗഞ്ചിലേയ്ക്ക് മടങ്ങാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു. 26 പേർ അടങ്ങുന്ന സംഘമായിരുന്നു ഇവർ. ബിഹാറിലെ അംബാലയ്ക്കുള്ള ട്രെയിനില്‍ കയറ്റി വിടാമെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും പൊലീസ് അറിയിച്ചതനുസരിച്ച് ഇവർ ഹരിയാന അതിര്‍ത്തിയ്ക്ക് സമീപമെത്തി. പൊലീസ് നിർദേശമനുസരിച്ച് രാത്രി പത്ത് മണിയോടെ എത്തിയെങ്കിലും പഞ്ചാബ് ഭാഗത്തേ് തന്നെ തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. 

സൈക്കിളുകള്‍ സഹിതം തൊഴിലാളികളെ ഒരു ട്രക്കില്‍ കയറ്റി അംബാല റെയിൽവേ സ്റ്റേഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു. ലുധിയാന ഹൈവേയില്‍ എത്തിയപ്പോൾ തൊഴിലാളികളെ ഇറക്കിവിട്ട അധികൃതർ വന്ന സ്ഥലത്തേയ്ക്കു തന്നെ മടങ്ങാൻ ഇവരോട് ആവശ്യപ്പെട്ടു. ട്രെയിൻ ടിക്കറ്റിനായി ബുക്ക് ചെയ്തെങ്കിലും പലർക്കും യാത്രാ അനുമതി ലഭ്യമായില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചിലരാകട്ടെ സൈക്കിളുകളില്‍ തന്നെ ബിഹാറിലേയ്ക്കു മടങ്ങുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT