India

ഡല്‍ഹി ഐഐടിയില്‍ സദാചാര പോലീസിംഗ്; വസ്ത്രസ്വാതന്ത്ര്യത്തിനാണ് വിലക്ക്

ഹൗസ് ഡേ പരിപാടിക്കു മുന്നോടിയായാണ് ഹിമാദ്രി ഹോസ്റ്റല്‍ വാര്‍ഡന്റെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ശരീരം മുഴുവനായും മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം വച്ചിരിക്കുന്നത്.
ഹോസ്റ്റലിലുള്ളവര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഹൗസ് ഡേ പരിപാടിക്കു മുന്നോടിയായാണ് ഹിമാദ്രി ഹോസ്റ്റല്‍ വാര്‍ഡന്റെ നോട്ടീസ്. നോട്ടീസ് പതിച്ചതോടെ സംഭവം വിവാദമായി. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളാണ് ഇത് പുറംലോകത്തെ അറിയിച്ചത്. ഐഐടിയുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും ഈ തീരുമാനം സദാചാര പോലീസിംഗാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചു.

ഏപ്രില്‍ 20നു നടക്കുന്ന ഹൗസ് ഡേയില്‍ വിദ്യാര്‍ത്ഥിനികളുടെ ഒപ്പം ഒരാള്‍ക്കുകൂടി പുറത്തുനിന്നും പങ്കെടുക്കാം. ബന്ധുക്കള്‍ തന്നെയായിരിക്കണം അത്. ഒരു മണിക്കൂറാണ് അവര്‍ക്ക് ഇവിടെ ചിലവഴിക്കാവുന്നത്. ഇങ്ങനെ പുറത്തുനിന്നുള്ളവര്‍ വരുമ്പോള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കണം എന്നതാകാം ഹോസ്റ്റല്‍ വാര്‍ഡന്‍ ഉദ്ദേശിച്ചത് എന്ന് ചില വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കണം എന്നു പറഞ്ഞതിലെ യുക്തിയെന്താണ് എന്നാണ് ചില വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഐഐടിയുടെയോ ഹോസ്റ്റല്‍ വാര്‍ഡന്റെയോ വിശദീകരണം ലഭിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT