India

ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചു, വോട്ടിങ് ശതമാനം ഇടിഞ്ഞു; കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവ്

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവ്. 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. വലിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാമ്പയും എഎപി പ്രവര്‍ത്തകരും തമ്മില്‍ ചാന്ദ്‌നി ചൗക്കില്‍ വെച്ചുണ്ടായ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 62.75 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹിയിലും. എഎപിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

എന്നാല്‍ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് എഎപിക്കും ബിജെപിക്കും ആശങ്ക നല്‍കുന്നതാണ്. വലിയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കണ്ടത്. ഷഹീന്‍ ബാഗ് ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ബിജെപി പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കി. എന്നാല്‍ ബിജെപിയുടെ ധ്രൂവികരണ ശ്രമങ്ങളോട് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു കെജ് രിവാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT