India

ബിജെപിയുടെ കെണിയില്‍ വീഴാനില്ല ; കാവിപൂശാന്‍ ശ്രമം നടക്കുന്നുവെന്ന് രജനീകാന്ത്

തിരുവള്ളുവരിനെപ്പോലുള്ള മഹാന്മാര്‍ ജാതിക്കും മത്തിനും അതീതരായിട്ടുള്ളവരാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തിരുവള്ളുവറിനെപ്പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിനിമാതാരം രജനീകാന്ത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല. തിരുവള്ളുവരും താനും ബിജെപിയുടെ കെണിയില്‍ വീണിട്ടില്ല. താന്‍ പാര്‍ട്ടി അംഗമാണെന്ന്  പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രജനീകാന്ത് ആരോപിച്ചു.

തിരുവള്ളുവരിനെപ്പോലുള്ള മഹാന്മാര്‍ ജാതിക്കും മത്തിനും അതീതരായിട്ടുള്ളവരാണ്. തിരുവള്ളുവരും കാവിയുമായി ബന്ധപ്പെടുത്തിയുള്ള വിവാദം അനാവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവാര്‍ഡിന് നന്ദിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറുടെ പ്രതിമയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതപ്പിച്ചത് വിവാദമായിരുന്നു. പ്രതിമയുടെ കഴുത്തില്‍ രുദ്രാക്ഷവും ഇവര്‍ അണിയിച്ചു. തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം  കാവിയാണെന്നും, തിരുവള്ളുവര്‍ ഹിന്ദുവാണെന്നുമാണ് ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞത്. രണ്ട് ദിവസം മുമ്പ് തിരുവള്ളുവറുടെ പ്രതിമയില്‍ ഒരു വിഭാഗം ആളുകള്‍ ചാണകം തളിച്ചിരുന്നു.

തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബിജെപി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT