India

തേനിയില്‍ കാട്ടു തീ: നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു, ഒരു മരണം

ട്രക്കിംഗിനായി പോയ വിദ്യാത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

തേനി: കുരങ്ങണി കുളുക്ക് മലയിലുണ്ടായ കാട്ടുതീയില്‍ ഒരു മരണം. 40 ഓളം വിദ്യാര്‍ത്ഥികള്‍ മലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രക്കിംഗിനായി പോയ വിദ്യാത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ ഹെലികോപ്ടറുകള്‍ പുറപ്പെട്ടു.

അനധികൃത ട്രക്കിങ് പാതയാണിത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നതാണ്. 

12 പേരെ രക്ഷിച്ചെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. ഒരു പെണ്‍കുട്ടി മരിച്ചെന്ന വിവരത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയോട് നിര്‍ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാന്‍ഡിന്റെ ഹെലികോപ്ടറുകള്‍ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT