India

ബിഹാറിലും പ്രമേയം; പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല, എന്‍പിആറില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തിന് കത്ത്

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കാണിച്ച് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കാണിച്ച് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കി. അതേസമയം മറ്റൊരു വിവാദ വിഷയമായ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന് കാണിച്ച് മറ്റൊരു പ്രമേയവും നിയമസഭ പാസാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് തേടുന്ന വിവരങ്ങളില്‍ ചിലതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഭയില്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2010-11 കാലയളവില്‍ നടപ്പാക്കിയ ദേശീയ ജനസംഖ്യ രജിസ്റ്ററിന് സമാനമായി പുതിയ ജനസംഖ്യ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പുതുക്കണം. വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കി ജനസംഖ്യ രജിസ്റ്റര്‍ പുതുക്കണമെന്നാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

2010ലെ മാതൃകയില്‍ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ ജനിച്ച ദിവസം ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, മാതൃഭാഷ എന്നിവയാണ് പുതിയ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രകാരം ചോദ്യാവലിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്നാണ് ബീഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT