India

ദേശീയപാത വികസനം: പ്രത്യേക പരിഗണനാപ്പട്ടിക ഒഴിവാക്കി, വിവാദ വിജ്ഞാപനം പിന്‍വലിച്ചു

ഇനി മുതല്‍ എല്ലാ പദ്ധതികള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുകയെന്നും മന്ത്രി സഭയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പാത വികസനത്തില്‍ ഇനി പ്രത്യേക പരിഗണനാപ്പട്ടികയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ എന്‍എച്ച്66 ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിച്ചെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് കേരളത്തെ ദേശീയപാത വികസനത്തിന്റെ മുന്‍ഗണനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുളള വിജ്ഞാപനം പുറത്തുവന്നത്. കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാ പട്ടിക രണ്ടിലെയ്ക്ക് മാറ്റുകയും സ്ഥലമെറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ 2021 വരെ നിര്‍ത്തികൊണ്ട് ഉത്തരവിറക്കിയതും അന്ന് വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍്ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ വികസനത്തിന് കേന്ദ്രം തുരങ്കം വെയ്ക്കുന്നു എന്ന തരത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ഉത്തരവ് ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തടിയൂരിയിരുന്നു.

ദേശീയപാത വികസനം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇനിമുതല്‍ പ്രത്യേക പരിഗണനാപ്പട്ടികയില്ലെന്ന കാര്യം മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഇനി മുതല്‍ എല്ലാ പദ്ധതികള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുകയെന്നും മന്ത്രി സഭയെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT