India

നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് ഭീകരവാദത്തേക്കാള്‍ അപകടകരം:  പ്രധാനമന്ത്രി നരേന്ദ്രമോദി

 ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് അതിനേക്കാള്‍ അപകടകരമാണ്

സമകാലിക മലയാളം ഡെസ്ക്

ദാവോസ്:  ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് അതിനേക്കാള്‍ അപകടകരമാണ്. എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ദാവോസില്‍ ലോക സാമ്പത്തികഫോറത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

ഭീകരവാദത്തിനൊടൊപ്പം കാലാവസ്ഥ വൃതിയാനം, സൈബര്‍ സുരക്ഷ തുടങ്ങിയവയും ലോകം നേരിടുന്ന  ഭീഷണികളാണ്. മാനവവരാശിയുടെ നിലനില്‍പ്പ് തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിയുമായി ഒത്തിണങ്ങി പോകുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മോദി ഓര്‍മ്മിപ്പിച്ചു.

20വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി ആറിരട്ടിയായി വര്‍ധിച്ചു. ആഗോള സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതില്‍ ഡിജിറ്റല്‍ ലോകത്തിന്റെ സംഭാവന നിസ്തുലമാണ്. ഇതില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. 1997 ല്‍ ഹാരിപോട്ടര്‍, ബിന്‍ ലാദന്‍ എന്നിവരെ കുറിച്ച് ലോകത്തെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ വിവരശേഖരണത്തില്‍ കാര്യമായ മാറ്റമാണ് പ്രകടമായതെന്നും മോദി പറഞ്ഞു.

അഭിപ്രായസമന്വയത്തിന്റെ അഭാവം ഇന്ന് ലോകം നേരിടുന്ന ഒരു പോരായ്മയാണ്. ആഗോളതലത്തില്‍ സമഗ്ര വളര്‍ച്ച സാധ്യമാകാന്‍ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT