India

നാട്ടുകാരുടെ മുന്നിലിട്ട് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് എംഎല്‍എ; ബിജെപി നേതാവ് വിജയ് വാര്‍ഗിയയുടെ മകന്‍ വിവാദത്തില്‍

ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് നഗരസഭ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചത്

സമകാലിക മലയാളം ഡെസ്ക്


ഇന്‍ഡോര്‍:  നഗരസഭ ഉദ്യോഗസ്ഥന് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വെച്ച് ബിജെപി എംഎല്‍എയുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് നഗരസഭ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചത്. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറയാതോടെ വിശദീകരണവുമായി നേതാവ് രംഗത്തുവന്നു. 

നഗരസഭയിലെ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ആകാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. കെട്ടിടം പൊളിച്ചതില്‍ നാട്ടുകാര്‍ ക്ഷുഭിതനായിരുന്നു. കെട്ടിട ഉടമ നഗരസഭയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ തയ്യാറായിരുന്നു. ഈ കെട്ടിടത്തില്‍ നിരവധി പേര്‍ താമസിക്കുകയും ചെയ്യുന്നതാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജനം വോട്ട് നല്‍കി ജയിപ്പിച്ച എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിജയ് വാര്‍ഗിയ പറഞ്ഞു. വേണ്ടിവന്നാല്‍ ഇത്തരം ഇടപെടലുകള്‍ വീണ്ടും നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT